Monday, August 18, 2008

റൂമീ കഥകള്‍

പ്രണയത്തിന്റെ പരവതാനി
കാമുകി കാമുകനോട് ചോദിച്ചു "നിങ്ങള്‍ വളരെയേറെ നാടുകളും നഗരങ്ങളും സഞ്ചരിച്ചതാണല്ലോ. ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മനോഹരമായ നഗരമേതാണ്‌." കാമുകന്‍ മറുപടീ പറഞ്ഞു. "എന്റെ പ്രിയപ്പെട്ടവള്‍ താമസിക്കുന്ന നഗരം. അവള്‍ എനിക്കു വേണ്ടീ നിവര്‍ത്തുന്ന പരവതാനി എവിടെയുമാവട്ടെ, അത് ഒരു സൂചിയുടെ ദ്വാരത്തോളം ചെറുതാകട്ടെ അവിടം അതിവിസ്ത്ര്‌തമായി മാറും.
പ്രണയം വാക്കുകളില്‍, മൊഴികളില്‍ പരിരംഭണം ചെയ്യപ്പെടൂമ്പോള്‍ അവള്‍ പ്രതിവചിക്കുന്നു. "അമ്പിളി പോലെ സുന്ദരനായ എന്റെ രാജകുമാരന്‍ കിടക്കുന്ന ഇടം ഒരു കിണറിന്റെ അടിത്തട്ടാണേങ്കിലും അവിടം സ്വര്‍ഗ്ഗമായി മാറുന്നു."

------------------------------------------------------

സിംഹം

പാതിരാ കഴിഞ്ഞായിരുന്നു ആ ക്ര്‌ഷിക്കാരന്‍ അന്ന് ചന്തയില്‍ നിന്ന് തിരിച്ച് വന്നത്. വന്നപാടെ അയാള്‍ തൊഴുത്തില്‍ കാളയെ കെട്ടിയിട്ടിരിക്കുന്നിടത്ത് ചെന്നുനോക്കി. ഇരുട്ടില്‍ തൊഴുത്തിന്റെ മൂലയില്‍ കിടക്കുകയായിരുന്ന അതിന്റെ ദേഹത്ത് അയാള്‍ വത്സല്യപൂര്‌വ്വം ഉഴിഞ്ഞുകൊടുത്തു. എന്നാല്‍ കാളയെ തൊഴുത്തിലിട്ട് കൊന്നുതിന്ന ശേഷം അതിന്റെ സ്ഥാനത്ത് കിടപ്പുറപ്പിച്ച സിംഹത്തെയായിരുന്നു അയാള്‍ ലാളനാപൂര്‍‌വ്വം തലോടിക്കൊണ്ടിരുന്നത്. സിംഹം ചിന്തിച്ചു. "കുറച്ച് വെളിച്ചമുണ്ടായിരന്നെങ്കില്‍ ഈ ഇരുട്ടത്ത് ഇയാള്‍ തലോടിക്കൊണ്ടിരിക്കുന്നത് ആരെയാണേന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ - വാത്സല്യം കൊണ്ട് ത്രസിക്കുന്ന ഇയാളുടെ ഹ്ര്‌ദയം പേടിച്ച് രക്തം ചീറ്റുമായിരുന്നു. ഇയാളുടെ പിത്തകോശം പൊട്ടിപ്പോകുമായിരുന്നു.

ടി. വി .അബ്ദുര്‍റഹ്മാന്‍
സാംസ്കാരിക പൈത്ര്‌കം മാസിക
ജൂണ്‍‌ രണ്ടായിരത്തി ഏഴ്

2 comments:

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

വിദുരര്‍ said...

നിങ്ങളുടെ ഈ ശ്രമത്തെ സ്‌നേഹത്തോടെ അഭിനന്ദിക്കുന്നു. തുടരുക ഈ നല്ല ശ്രമം.