Sunday, July 31, 2011

തിരുമുടിയിഴകളിലും ചിലതുണ്ട്

രിസാല വാരികയില്‍ ബഹു. അഹ്‌മദ് കുട്ടി ശിവപുരം എഴുതിയ പഠനാര്‍ഹവും പ്രൌഢവുമായ ലേഖനം.




നബി തിരുമേനിയുടെ (സ) ഉത്തമാവയവത്തില്‍ നിന്നുള്ളത് എന്ന് ചിലര്‍ക്ക് ഉറച്ച ബോധ്യമുള്ള തിരുശേഷിപ്പിന്റെ ഭാഗം നമ്മുടെ ദേശത്ത് എത്തിപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വാഗ്വാദങ്ങള്‍ കേരളീയ മുസ്‌ലിം സമാജത്തില്‍ ആശ്വാസ്യമല്ലത്ത ധ്രുവീകരണത്തിന് വഴിയൊരുക്കുന്നത് ഖേദകരമാണ്. പരസ്‌പരം പഴിചാരാനും ഭിന്നിപ്പുണ്ടാക്കാനും തിരുകേശത്തെ നിമിത്തമാക്കുന്നതിലെ യുക്തിഭംഗം മതം പഠിച്ചവരാരും കാണുന്നില്ലല്ലോ എന്ന് ആശ്ചര്യപ്പെട്ടുപോകുന്നു; വേദനയോടെ. അതെ, വേദനയോടെ എന്നത് അടിവരയിടപ്പെടേണം. മരണശയ്യയില്‍ പോലും തന്റെ പ്രിയപ്പെട്ട സമൂഹത്തിന്റെ അവസ്ഥയെന്താകുമെന്ന് ഉല്‍കണ്ഠപ്പെട്ട തിരുഹൃദയത്തിന് തന്റേതായ മുടിനാരിഴകള്‍ ആ സമാജത്തില്‍ ഭിന്നതക്ക് ഹേതുകമായി ഭവിക്കുന്നു എന്നത് എങ്ങനെ താങ്ങാ‍നാകും? അതെ, തിരുനബിയെ (സ) വേദനിപ്പിക്കുന്നതില്‍ നമ്മള്‍ ഒരു പുണ്യകര്‍മ്മം ചെയ്യുന്നുവെന്ന പോലെ നിര്‍വൃതികൊള്ളുന്നു.

കൂടുതല്‍ വായനക്ക് താഴെയുള്ള സ്കാന്‍ കോപ്പികളില്‍ അമര്‍ത്തുക

















































































































































































































































































































































































































































































Sunday, July 24, 2011

ആനന്ദത്തിന്‍റെ വേരുകള്‍

ഒരിക്കല്‍ ഹസ്രത്ത് റാബിഅ വീടിന് മുന്നില്‍ ദീര്‍ഘ നേരം എന്തോ തിരയുന്നതു കണ്ട് ആളുകള്‍ കൂടി. സൂര്യന്‍ അസ്തമിച്ച്കൊണ്ടിരിക്കുകയായിരുന്നു. തിരയുന്നതെന്താണെന്ന് തിരക്കിയ നാട്ടുകാരോട് അവര്‍ തന്‍റെ സൂചി നഷ്ടപ്പെട്ട വിവരം പറഞ്ഞു. സൂചി നഷ്ടപ്പെട്ട കൃത്യ സ്ഥലം പറഞ്ഞാല്‍ തങ്ങളും തിരയാന്‍ കൂടാമെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സൂചി നഷ്ടപെട്ടത് തന്‍റെ കുടിലിലാണെന്നും അവിടെ വെളിച്ചമില്ലാത്തതിനാല്‍ വെളിച്ചമുള്ള പുറത്ത് തിരയുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതു കേട്ട നാട്ടുകാര്‍ക്ക് ചിരിക്കാതിരിക്കാനായില്ല. ആ വിശുദ്ധ സ്ത്രീക്ക് താളം തെറ്റിത്തുടങ്ങിയെന്ന് അവര്‍ ഉറപ്പിച്ചു. ജനം പിരിഞ്ഞുപോകാന്‍ തുടങ്ങി.

പിരിഞ്ഞുതുടങ്ങിയ ജനത്തെ തിരിച്ചുവിളിച്ച് അവര്‍ പറഞ്ഞു. “ഞാന്‍ നിങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെ കാണിക്കുകയായിരുന്നു. നിങ്ങള്‍ ആനന്ദത്തിന് വേണ്ടി ലോകം മുഴുവന്‍ തിരയുകയാണ്. കാരണം മനുഷ്യന്‍റെ ഇന്ദ്രിയങ്ങളുടെ വെളിച്ചം മുഴുവന്‍ പുറത്തേക്കാണ്. കണ്ണും കാതും നാവുമെല്ലാം പുറം‌ലോകത്തെയാണ് കാണുന്നത്. ശൈശവത്തിലെ സമ്പൂര്‍ണ്ണ നിഷകളങ്കതയില്‍ ലഭിച്ചിരുന്ന ആനന്ദം എവിടെയാണ് നഷ്ടമായത് ? പരമാനന്ദത്തിന്‍റെ വേരുകള്‍ ഏത് സാഗരത്തിന്നടിയിലാണ് ? ഏത് കൊടുമുടിയുടെ ശിഖിരത്തിലാണ്. മനുഷ്യന്‍ അന്വേഷിച്ചലയുകയാണ്. ഉള്ളില്‍ വെളിച്ചമില്ലാത്തതിനാല്‍ അവന്‍ പുറത്തെ വെളിച്ചത്തില്‍ തിരഞ്ഞുതിരഞ്ഞു ജീവിതം തീര്‍ക്കുകയാണ്. നഷ്ടമായ ഉള്‍ത്തടത്തെ തിരിച്ചറിഞ്ഞ് അകത്തേക്ക് വെളിച്ചം വീശുക. അവിടെയാണ് ആനന്ദത്തിന്‍റെ വേരുകള്‍. പരമാനന്ദത്തിന്‍റെ രഹസ്യവും.”


*************


അഹന്തയുടെ രഹസ്യം.


ഒരു സൂഫീ കഥയുണ്ട്. ചക്രവര്‍ത്തിയായിരുന്ന നാദിര്‍ഷാ ഒരിക്കല്‍ പ്രാര്‍തഥിക്കുകയായിരുന്നു. അയല്‍‌രാജ്യത്തെ ആക്രമിച്ചുകീഴടക്കാനുള്ള പുറപ്പാടിലായിരുന്നു അദ്ദേഹം. അതിനാല്‍ പ്രഭാതത്തിനു മുമ്പേ പള്ളിയിലെത്തി പ്രാര്‍തഥന തുടങ്ങി. “ദൈവമേ ഞാന്‍ ആരുമല്ല. അങ്ങയുടെ ഒരു ഭൃത്യന്‍ മാത്രം. എന്നെ സഹായിക്കണേ. എന്‍റെ രാജ്യത്തെ വിജയിപ്പിക്കണേ... ഞാന്‍ ആരുമില്ലാത്തവനാണ്...” പ്രാര്‍ത്ഥന നീണ്ടുപോയി.

ആ സമയത്ത് തൊട്ട്ടുത്ത് ഒരു യാചകന്‍ വന്ന് പ്രാര്‍ത്ഥന തുടങ്ങി. “ദൈവമേ... ഞാന്‍ ആരുമല്ല , വെറുമൊരു യാചകന്‍ മാത്രം. എനിക്ക് വിശപ്പടക്കാനുള്ള വക തരേണമേ... ദൈവമേ ഞാന്‍ ആരുമില്ലാത്ത വെറുമൊരു യാചകനാണേ...”
ഇതു കേട്ട രാജാവിന് കലിയിളകി. ഉടന്‍ മന്ത്രിയെ വിളിപ്പിച്ചുപറഞ്ഞു. ആ യാചകനെ എടുത്ത് പുറത്തെറിയുക. ആരുമില്ലാത്തവന്‍ ഞാനാണ്. ഞാന്‍ പറയുന്നത് പോലെ പറയാന്‍ അയാള്‍ക്കെന്തവകാശം? ഞാനാണ് ആരുമില്ലാത്തവന്‍.
ദൈവത്തിനു മുന്നില്‍ വിനീതവിധേയമാകുന്ന പ്രാര്‍ത്ഥനാവചനത്തില്‍ പോലും ഒളിഞ്ഞിരിക്കുന്ന അഹന്ത ഇത്ര ശക്തമെങ്കില്‍ മനസ്സിനകത്തെ തെളിയാത്ത അഹന്തകള്‍ എത്ര ബീഭത്സമായിരിക്കും.

(സിദ്ദീഖ് മുഹമ്മദ് . ഇര്‍ഫാദ് മാഗസിന്‍ , ജൂണ്‍ 2006)